Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Suicide Attempt

Ernakulam

ഹരിതകർമസേനാംഗത്തിന്‍റെ ആത്മഹത്യ ശ്രമം; കൗൺസിലർക്കും പിതാവിനുമെതിരേ കേസ്

കാക്കനാട്: പട്ടികജാതി വിഭാഗക്കാരിയക്കാരിയും തൃക്കാക്കര നഗരസഭയിലെ ഹരിതകർമസേനാംഗവുമായ എ.പി. രമ്യ ആത്മഹത്യക്കു ശ്രമിച്ച നടത്തിയ സംഭവത്തിൽ തൃക്കാക്കര നഗരസഭ 38-ാം വാർഡ് കൗൺസിലർ ആയിഷ സുബൈറിനും പിതാവ് സുബൈറിനുമെതിരെ തൃക്കാക്കരപോലീസ് കേസ് രജിസ്റ്റർ ചെയ്തു. പട്ടികജാതി,പട്ടികവർഗ അതിക്രമ നിരോധന നിയമപ്രകാരമുള്ള ജാമ്യമില്ലാ വകുപ്പുകൾ ഉൾപ്പെടെ ചുമത്തിയാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്.

വ്യാജ പരാതികൾ നൽകി തന്നെ മാനസികമായി പീഡിപ്പിച്ചെന്നും ജോലിയിൽ തുടരാൻ അനുവദിക്കില്ലെന്ന് ഭീഷണിപ്പെടുത്തിയെന്നുമാണ് രമ്യയുടെ പരാതി. ആത്മഹത്യാശ്രമത്തെ തുടർന്ന് കോലഞ്ചേരി മെഡിക്കൽ കോളജിൽ ചികിൽസയിൽ ആയിരിക്കെ കുന്നത്തുനാട് പോലീസിന് നൽകിയ മൊഴിയിൽ കൗൺസിലറും അവരുടെ പിതാവും തന്നെനിരന്തരം ഭീഷണിപ്പെടുത്തിയെന്നു പറയുന്നു.

കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥിക്കു വേണ്ടി പ്രചാരണരംഗത്തിറങ്ങിയതാണ് ഇരുവർക്കും തന്നോടുള്ള വിരോധത്തിനും തുടർച്ചയായ പീഡനത്തിനും കാരണമെന്നും രമ്യ ആരോപിച്ചിരുന്നു. കേസ് രജിസ്റ്റർ ചെയ്തതിനെ തുടർന്നു കൗൺസിലർ ആയിഷ സുബൈറും പിതാവും ഒളിവിലാണ്. സംഭവത്തിൽ പോലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.

Kerala

പ്രസിഡന്‍റും അംഗങ്ങളും പൂട്ടിയിട്ടെന്ന് പരാതി; ആത്മഹത്യ ഭീഷണിയുമായി പഞ്ചായത്ത് സെക്രട്ടറി

തിരുവനന്തപുരം: വനിതാ പഞ്ചായത്ത് സെക്രട്ടറിയെ പഞ്ചായത്ത് ഓഫീസിൽ പ്രസിഡന്‍റും രണ്ട് വനിതാ അംഗങ്ങളും ചേർന്ന് മുറിയിൽ പൂട്ടിയിട്ടെന്ന് പരാതി. തിരുവനന്തപുരത്തെ വെള്ളനാട് പഞ്ചായത്തിൽ ശനിയാഴ്ച വൈകിട്ടാണ് സംഭവം.

സംഭവത്തിന് പിന്നാലെ ബാഗിലുണ്ടായിരുന്ന ചെറിയ കത്തി ഉപയോഗിച്ച് ഇവർ ആത്മഹത്യ ഭീഷണിയും നടത്തി. പോലീസെത്തിയാണ് രംഗം ശാന്തമാക്കിയത്.

പഞ്ചായത്ത് പ്രസിഡന്‍റും സിപിഎം നേതാവുമായ വെള്ളനാട് ശശിക്കും രണ്ട് വനിതാ അംഗങ്ങൾക്കുമെതിരെയാണ് പഞ്ചായത്ത് സെക്രട്ടറിയായ സിന്ധുവിന്‍റെ പരാതി. എത്രപറഞ്ഞിട്ടും വാതിൽ തുറന്നില്ലെന്നും ഇവർ പറയുന്നു.

വെള്ളനാട് ശശിയും സെക്രട്ടറി സിന്ധുവും തമ്മിൽ നേരത്തേയും തർക്കങ്ങളുണ്ടായിരുന്നു. പഞ്ചായത്തിന്‍റെ ഔദ്യോഗിക വാഹനത്തെച്ചൊല്ലിയാണ് ഇരുവരും തമ്മിൽ തർക്കമുണ്ടായിരുന്നത്. ഇതേവിഷയത്തെച്ചൊല്ലിയാണ് ശനിയാഴ്ച വീണ്ടും പ്രശ്‌നങ്ങളുണ്ടായത്.

മൂന്നരയോടെ പഞ്ചായത്ത് വാഹനത്തിൽ താൻ കളക്ടറേറ്റിൽ പോയതിന് വെള്ളനാട് ശശി പ്രശ്‌നമുണ്ടാക്കിയെന്നാണ് സെക്രട്ടറി പറയുന്നത്. "ആരോട് ചോദിച്ചാണ് വണ്ടിയെടുത്തതെന്ന് പറഞ്ഞ് പ്രസിഡന്‍റ് ഡ്രൈവറെ മർദിച്ചു. ഡ്രൈവറുടെ കഴുത്തിന് കുത്തിപ്പിടിച്ചു. താക്കോൽ പിടിച്ചുവാങ്ങി. ചോദിക്കാൻ പോയപ്പോൾ എന്നെ മുറിയിൽപൂട്ടി പിന്നീട് വനിതാ അംഗങ്ങളെ കൂട്ടുപിടിച്ച് അടിപ്പിച്ചു. ഞാൻ ഇവിടെനിന്ന് പോകാത്തതാണ് പ്രസിഡന്‍റിന്‍റെ പ്രശ്‌നം. അയാൾക്ക് വണ്ടിയും വേണം. ഞാൻ ഇവിടെവന്ന അന്നുമുതൽ പ്രസിഡന്‍റിന്‍റെ ഉപദ്രവമാണ്. സഹിക്കാൻവയ്യാതെയാണ് ബാഗിൽ അലുവ മുറിക്കാൻ കൊണ്ടുവന്ന കത്തി കൊണ്ട് സ്വയം കുത്തിച്ചാവാൻ ശ്രമിച്ചത്'.- സെക്രട്ടറി പറഞ്ഞു.

വിവരമറിഞ്ഞ് പോലീസെത്തി ഇരുകൂട്ടരുമായി ചർച്ച നടത്തിയാണ് പ്രശ്‌നം പരിഹരിച്ചത്. അതേസമയം, പ്രശ്‌നം തുടരുകയാണെങ്കിൽ വാഹനം തങ്ങൾ കൊണ്ടുപോകുമെന്ന് പോലീസ് കടുപ്പിച്ച് പറഞ്ഞതോടെ ശശി പോലീസിനോടും തട്ടിക്കയറി. പഞ്ചായത്തിന്‍റെ വാഹനം കൊണ്ടുപോകാൻ പോലീസിന് അധികാരമില്ലെന്ന് പറഞ്ഞായിരുന്നു ശശി കയർത്തത്.

ഇക്കഴിഞ്ഞ ഡിസംബറിൽ വാഹനത്തെച്ചൊല്ലിയുള്ള തർക്കത്തെത്തുടർന്ന് വെള്ളനാട് ശശി സെക്രട്ടറിയെ വഴിയിൽ തടഞ്ഞിരുന്നു. വൈകിട്ട് അഞ്ചിന് ശേഷം പഞ്ചായത്തിന്‍റെ വാഹനം വിട്ടുകൊടുക്കാനാകില്ലെന്ന് സെക്രട്ടറി നിലപാട് സ്വീകരിച്ചതാണ് അന്ന് ശശിയെ ചൊടിപ്പിച്ചത്.

തുടർന്നാണ് വെള്ളനാട് കുളക്കോട് ഭാഗത്തുവച്ച് സെക്രട്ടറിയുടെ വാഹനം തടഞ്ഞിട്ടത്. 2024ൽ സ്ത്രീകളെയും കുട്ടികളെയും മർദിച്ചകേസിലും വെള്ളനാട് ശശി അറസ്റ്റിലായിരുന്നു.

National

ഗാർഹിക പീഡനം; മക്കളെ കൊലപ്പെടുത്തിയ ശേഷം യുവതി ജീവനൊടുക്കാൻ ശ്രമിച്ചു

ബംഗുളൂരു: കർണാടകയിലെ ബാഗൽകോട്ടയിൽ മൂന്ന് മക്കളെ കെട്ടിത്തൂക്കി കൊലപ്പെടുത്തിയ ശേഷം യുവതി ഡീസൽ കുടിച്ച് ജീവനൊടുക്കാൻ ശ്രമിച്ചു.

സമൃദ്ധി (അഞ്ച്), പ്രീതം (നാല്), സുക്ഷിത് (രണ്ട്) എന്നിവരാണ് മരിച്ചത്. സംഭവത്തിൽ രൂപ (27) എന്ന യുവതി ഗുരുതരാവസ്ഥയിൽ ബദൽകോട്ടിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

സംഭവം നടക്കുമ്പോൾ രൂപയും കുട്ടികളും വീട്ടിൽ തനിച്ചായിരുന്നു. ഇന്നലെ രാവിലെ രൂപയുടെ ഭർത്താവ് ഹനുമന്ത്, മാതാവിനെ ക്ഷേത്രത്തിൽ കൊണ്ടാക്കിയിട്ട് ജോലിക്ക് പോയിരുന്നു. ഹനുമന്ത് ഉച്ചയ്ക്ക് വീട്ടിൽ തിരിച്ചെത്തിയപ്പോൾ വാതിൽ അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു.

നാട്ടുകാരുടെ സഹായത്തോടെ വാതിൽ ബലം പ്രയോഗിച്ച് തുറന്നപ്പോഴേക്കും മൂന്ന് കുട്ടികളും മരിച്ചിരുന്നുവെന്നും രൂപയെ ഗുരുതരാവസ്ഥയിൽ കണ്ടെത്തിയെന്നും പോലീസ് പറഞ്ഞു. ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോയി.
രൂപയുടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ട ശേഷം മൊഴി രേഖപ്പെടുത്തുമെന്ന് പോലിസ് പറഞ്ഞു.

ഹനുമന്തും രൂപയും വിവാഹിതരായിട്ട് എട്ട് വർഷമായി. ഹനുമന്തും മാതാവും രൂപയെ പീഡിപ്പിച്ചിരുന്നുവെന്നും കഴിഞ്ഞ ദിവസം ഇരുവരും തമ്മിൽ വഴക്കുണ്ടായെന്നും പോലീസ് പറഞ്ഞു.

 

Kerala

സ്ഥാനാർഥി ആക്കിയില്ല; കോൺഗ്രസ് ബൂത്ത് പ്രസിഡന്‍റ് ആത്മഹത്യയ്ക്ക് ശ്രമിച്ചു

ആലപ്പുഴ: കോൺഗ്രസ് ബൂത്ത് പ്രസിഡന്‍റ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. നിരണത്ത് സി. ജയപ്രദീപ് ആണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

പത്തിയൂർ ഗ്രാമപഞ്ചായത്തിലെ 19-ാം വാർഡില്‍ സ്ഥാനാര്‍ഥിയാക്കാത്തതില്‍ മനംനൊന്താണ് ആത്മഹത്യാശ്രമം. ജയപ്രദീപിനെ 19-ാം വാർഡില്‍ യുഡിഎഫ് സ്ഥാനാർഥി ആക്കാൻ
തീരുമാനിച്ചിട്ട് സ്ഥാനാർഥിത്വം നൽകിയില്ല.

വീട്ടുകാരുടെ സമയോചിത ഇടപെടലാണ് ജയപ്രദീപിന്‍റെ ജീവൻ രക്ഷിച്ചത്.

Kerala

വന്ദേഭാരതിനു മുമ്പില്‍ ആത്മഹത്യക്കു ശ്രമിച്ച യുവാവിനെ പോലീസ് രക്ഷിച്ചു

വടകര: വന്ദേഭാരത് എക്സ്പ്രസിനു മുമ്പില്‍ ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച യുവാവിനെ പോലീസ് രക്ഷപ്പെടുത്തി. ട്രാക്കില്‍ മുഖംതാഴ്ത്തി ഇരിക്കുകയായിരുന്ന യുവാവിനെ കണ്‍ട്രോള്‍ റൂം പോലീസ് രക്ഷപ്പെടുത്തി മിനിറ്റുകള്‍ക്കകം ട്രാക്കിലൂടെ വന്ദേഭാരത് ചീറിപ്പാഞ്ഞു കടന്നുപോയി. ഇന്നലെ രാവിലെ എട്ടോ‌‌ടെയായിരുന്നു സംഭവം. യുവാവിനെ വടകര ഭാഗത്ത് റെയില്‍വേ ട്രാക്കില്‍ സംശയാസ്പദമായി കണ്ടതായി കണ്‍ട്രോള്‍ റൂമില്‍ ഫോണ്‍ സന്ദേശം ലഭിക്കുകയായിരുന്നു. കണ്‍ട്രോള്‍ റൂമിലെ പോലീസ് റെയില്‍വേ പോലീസിനെ വിവരം അറിയിച്ചു. റെയില്‍വേ പോലീസ് അന്വേഷിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല.
തുടർന്ന് കണ്‍ട്രോള്‍ റൂമിലെ പോലീസുകാര്‍ വാഹനവുമായി വടകര ഭാഗത്ത് പരിശോധന നടത്തുകയായിരുന്നു.

National

മകൾക്കൊപ്പം തൂങ്ങി മരിക്കാനൊരുങ്ങിയ യുവാവിനെ രക്ഷിച്ച് പോലീസ്

മംഗുളൂരു: നാലു വയസുള്ള മകൾക്കൊപ്പം തൂങ്ങി മരിക്കാനൊരുങ്ങിയ യുവാവിനെ പോലീസ് രക്ഷിച്ചു. കാവൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ അംബിക നഗറിലാണ് സംഭവം. ഭാര്യയുമായി പിണങ്ങിയാണ് രാജേഷ്(35) എന്നയാൾ മകളെ കൊന്ന് ജീവനൊടുക്കാൻ തീരുമാനിച്ചത്.

ഏഴ് വർഷം മുമ്പ് വിവാഹിതനായ രാജേഷിന്‍റെ ദാമ്പത്യജീവിതത്തിൽ പ്രശ്നങ്ങളുണ്ടായിരുന്നു. കഴിഞ്ഞ ദിവസം ഭാര്യയുമായി വഴക്കിട്ട രാജേഷ് മകളേയും എടുത്ത് വീടുവിട്ടു. തണ്ണീർഭവി കടൽത്തീരത്തേക്കാണ് ആദ്യം പോയത്.

രാജേഷ് "നമുക്ക് രണ്ടുപേർക്കും മരിക്കാം' എന്ന് പറയുന്ന വിഡിയോ റിക്കാർഡ് ചെയ്‌ത് ബന്ധുക്കളുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ പങ്കിട്ടു. കടൽത്തീരത്തേക്ക് നടക്കുമ്പോൾ തുളുവിൽ സംസാരിക്കുന്ന ആ വിഡിയോയിൽ ‘നമുക്ക് മരിക്കണ്ടപ്പാ..’ എന്ന് മകൾ പറയുന്നത് കേൾക്കാം.

ഈ വീഡിയോ പിന്നീട് പണമ്പൂർ പോലീസിന്‍റെ കൈവശമെത്തി. പണമ്പൂർ പോലീസ് ബീച്ച് പ്രദേശത്ത് തിരച്ചിൽ നടത്തിയെങ്കിലും ഇരുവരെയും കുറിച്ച് ഒരു സൂചനയും ലഭിച്ചില്ല. തുടർന്ന് തണ്ണീർഭവി ബീച്ചിലേക്ക് തിരച്ചിൽ വ്യാപിപ്പിച്ചെങ്കിലും അവിടേയും സൂചന ഇല്ലായിരുന്നു. സൈബർ ക്രൈം പോലീസിന്‍റെ സഹായത്തോടെ മൊബൈൽ ടവർ പിന്തുടർന്ന് രാജേഷ് കാവൂരിലെ ശാന്തിനഗറിലാണെന്ന് കണ്ടെത്തി.

പണമ്പൂർ പോലീസ് ഉദ്യോഗസ്ഥരായ ഫക്കീരപ്പ, ശരണപ്പ, രാകേഷ് എന്നിവർ സ്ഥലം തിരിച്ചറിഞ്ഞ് വീട്ടിൽ എത്തിയെങ്കിലും വാതിൽ അകത്തു നിന്ന് പൂട്ടിയിരുന്നു. മുട്ടി വിളിച്ചിട്ടും പ്രതികരണമൊന്നും ഉണ്ടായില്ല. പോലീസ് വാതിൽ പൊളിച്ച് അകത്തുകടന്നപ്പോൾ കുരുക്കുകൾ കഴുത്തിലിടാൻ ഒരുങ്ങുകയായിരുന്നു രാജേഷ്.

തുടർന്ന് ഇരുവരെയും രക്ഷപ്പെടുത്തി കാവൂർ പോലീസിന് കൈമാറി. രാജേഷിന് കൗൺസിലിംഗ് നൽകി വീട്ടിലേക്ക് അയച്ചു. സംഭവവുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റർ ചെയ്തിട്ടില്ല.

Kerala

ഒരുലക്ഷം രൂപ നൽകിയില്ല; വീട്ടുമുറ്റത്ത് നിർത്തിയിട്ട വാഹനങ്ങൾക്ക് തീയിട്ട ശേഷം ജീവനൊടുക്കാൻ ശ്രമിച്ച് യുവാവ്

പാലക്കാട്: മുതുതല കൊടുമുണ്ടയിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ട വാഹനങ്ങൾക്ക് തീയിട്ട ശേഷം യുവാവ് ജീവനൊടുക്കാൻ ശ്രമിച്ചു.

കൊടുമുണ്ട സ്വദേശി ഇബ്രാഹിം എന്ന ബാവയുടെ വാഹനങ്ങൾക്കാണ് എറണാകുളം പറവൂർ സ്വദേശി പ്രേംദാസ് തീയിട്ടത്. ശേഷം പ്രേംദാസ് കഴുത്തറുത്ത് ജീവനൊടുക്കാൻ ശ്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയിലേക്ക് മാറ്റി.

സംഭവത്തിൽ വീടും കാറും ബൈക്കും കത്തി നശിച്ചു. ഇബ്രാഹിമിന്‍റെ ഭാര്യയും മക്കളും മാത്രമാണ് സംഭവസമയത്ത് വീട്ടിലുണ്ടായിരുന്നത്. പ്രേംദാസിന് ഇബ്രാഹിം ഒരുലക്ഷം രൂപ നൽകാനുണ്ട്. ഇത് നൽകാത്തതിനാലാണ് ഇന്നോവ കാറിന് തീയിട്ടത്.

ഇന്നോവ കാർ, ഒരു സ്കൂട്ടർ എന്നിവ പൂർണമായും കത്തി നശിച്ചു. വീട്ടിലെ ഉപകരണങ്ങളും കത്തി നശിച്ചിട്ടുണ്ട്.

Kerala

അധ്യാപകൻ ശകാരിച്ചതിന് വിദ്യാർഥി ജീവനൊടുക്കാൻ ശ്രമിച്ചു

കോഴിക്കോട്: അധ്യാപകന്‍ ശകാരിച്ചതിന് ജീവനൊടുക്കാന്‍ ശ്രമിച്ച വിദ്യാർഥിയെ പോലീസ് രക്ഷിച്ചു. പ്ലസ് ടു വിദ്യാർഥിയാണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്കാണ് സംഭവം.

സ്‌കൂളില്‍ നടന്ന ഓണാഘോഷം പരിധി വിട്ടപ്പോള്‍ അധ്യാപകന്‍ വഴക്ക് പറഞ്ഞിരുന്നു. ഇതിന് പിന്നാലെ വിദ്യാർഥി സ്‌കൂളില്‍ നിന്ന് ഇറങ്ങിയോടി. കൂട്ടുകാരെ വിളിച്ച് ജീവനൊടുക്കാന്‍ പോവുകയാണെന്ന് പറഞ്ഞു. അവര്‍ അധ്യാപകരെ വിവരമറിയിച്ചു.

അധ്യാപകര്‍ ഉടന്‍ വടകര പോലീസില്‍ വിവരമറിയിച്ചു. മൊബൈല്‍ ടവര്‍ പരിശോധിച്ച് ഇരിങ്ങല്‍ ഭാഗത്താണ് വിദ്യാർഥിയുടെ ലൊക്കേഷനെന്ന് കണ്ടെത്തി. പോലീസെത്തുമ്പോള്‍ റെയില്‍വേ പാളത്തിന് സമീപം നില്‍ക്കുകയായിരുന്നു വിദ്യാര്‍ഥി. പിന്തിരിപ്പിക്കാന്‍ പോലീസ് ശ്രമിച്ചെങ്കിലും വഴങ്ങിയില്ല.

പോലീസ് അടുത്തേക്ക് ചെന്നപ്പോഴേക്കും വിദ്യാർഥി പാളത്തിലൂടെ കോഴിക്കോട് ഭാഗത്തേക്ക് ഓടി. തുടര്‍ന്ന് കളരിപ്പാടത്തുവച്ച് ട്രെയിൻ വരുന്നതിനിടെ പോലീസ് കുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു. പോലീസ് സ്റ്റേഷനില്‍ എത്തിച്ച വിദ്യാർഥിയെ രക്ഷിതാക്കൾക്കൊപ്പം വിട്ടയച്ചു.

Latest News

Corehub Up