Kerala
ആലപ്പുഴ: കോൺഗ്രസ് ബൂത്ത് പ്രസിഡന്റ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. നിരണത്ത് സി. ജയപ്രദീപ് ആണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
പത്തിയൂർ ഗ്രാമപഞ്ചായത്തിലെ 19-ാം വാർഡില്‍ സ്ഥാനാര്‍ഥിയാക്കാത്തതില്‍ മനംനൊന്താണ് ആത്മഹത്യാശ്രമം. ജയപ്രദീപിനെ 19-ാം വാർഡില്‍ യുഡിഎഫ് സ്ഥാനാർഥി ആക്കാൻ
തീരുമാനിച്ചിട്ട് സ്ഥാനാർഥിത്വം നൽകിയില്ല.
വീട്ടുകാരുടെ സമയോചിത ഇടപെടലാണ് ജയപ്രദീപിന്റെ ജീവൻ രക്ഷിച്ചത്.
Kerala
വടകര: വന്ദേഭാരത് എക്സ്പ്രസിനു മുമ്പില്‍ ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച യുവാവിനെ പോലീസ് രക്ഷപ്പെടുത്തി. ട്രാക്കില്‍ മുഖംതാഴ്ത്തി ഇരിക്കുകയായിരുന്ന യുവാവിനെ കണ്ട്രോള് റൂം പോലീസ് രക്ഷപ്പെടുത്തി മിനിറ്റുകള്‍ക്കകം ട്രാക്കിലൂടെ വന്ദേഭാരത് ചീറിപ്പാഞ്ഞു കടന്നുപോയി. ഇന്നലെ രാവിലെ എട്ടോടെയായിരുന്നു സംഭവം. യുവാവിനെ വടകര ഭാഗത്ത് റെയില്‍വേ ട്രാക്കില്‍ സംശയാസ്പദമായി കണ്ടതായി കണ്ട്രോള് റൂമില്‍ ഫോണ്‍ സന്ദേശം ലഭിക്കുകയായിരുന്നു. കണ്ട്രോള് റൂമിലെ പോലീസ് റെയില്‍വേ പോലീസിനെ വിവരം അറിയിച്ചു. റെയില്‍വേ പോലീസ് അന്വേഷിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല.
തുടർന്ന് കണ്ട്രോള് റൂമിലെ പോലീസുകാര്‍ വാഹനവുമായി വടകര ഭാഗത്ത് പരിശോധന നടത്തുകയായിരുന്നു.
National
മംഗുളൂരു: നാലു വയസുള്ള മകൾക്കൊപ്പം തൂങ്ങി മരിക്കാനൊരുങ്ങിയ യുവാവിനെ പോലീസ് രക്ഷിച്ചു. കാവൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ അംബിക നഗറിലാണ് സംഭവം. ഭാര്യയുമായി പിണങ്ങിയാണ് രാജേഷ്(35) എന്നയാൾ മകളെ കൊന്ന് ജീവനൊടുക്കാൻ തീരുമാനിച്ചത്.
ഏഴ് വർഷം മുമ്പ് വിവാഹിതനായ രാജേഷിന്റെ ദാമ്പത്യജീവിതത്തിൽ പ്രശ്നങ്ങളുണ്ടായിരുന്നു. കഴിഞ്ഞ ദിവസം ഭാര്യയുമായി വഴക്കിട്ട രാജേഷ് മകളേയും എടുത്ത് വീടുവിട്ടു. തണ്ണീർഭവി കടൽത്തീരത്തേക്കാണ് ആദ്യം പോയത്.
രാജേഷ് "നമുക്ക് രണ്ടുപേർക്കും മരിക്കാം' എന്ന് പറയുന്ന വിഡിയോ റിക്കാർഡ് ചെയ്ത് ബന്ധുക്കളുടെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ പങ്കിട്ടു. കടൽത്തീരത്തേക്ക് നടക്കുമ്പോൾ തുളുവിൽ സംസാരിക്കുന്ന ആ വിഡിയോയിൽ ‘നമുക്ക് മരിക്കണ്ടപ്പാ..’ എന്ന് മകൾ പറയുന്നത് കേൾക്കാം.
ഈ വീഡിയോ പിന്നീട് പണമ്പൂർ പോലീസിന്റെ കൈവശമെത്തി. പണമ്പൂർ പോലീസ് ബീച്ച് പ്രദേശത്ത് തിരച്ചിൽ നടത്തിയെങ്കിലും ഇരുവരെയും കുറിച്ച് ഒരു സൂചനയും ലഭിച്ചില്ല. തുടർന്ന് തണ്ണീർഭവി ബീച്ചിലേക്ക് തിരച്ചിൽ വ്യാപിപ്പിച്ചെങ്കിലും അവിടേയും സൂചന ഇല്ലായിരുന്നു. സൈബർ ക്രൈം പോലീസിന്റെ സഹായത്തോടെ മൊബൈൽ ടവർ പിന്തുടർന്ന് രാജേഷ് കാവൂരിലെ ശാന്തിനഗറിലാണെന്ന് കണ്ടെത്തി.
പണമ്പൂർ പോലീസ് ഉദ്യോഗസ്ഥരായ ഫക്കീരപ്പ, ശരണപ്പ, രാകേഷ് എന്നിവർ സ്ഥലം തിരിച്ചറിഞ്ഞ് വീട്ടിൽ എത്തിയെങ്കിലും വാതിൽ അകത്തു നിന്ന് പൂട്ടിയിരുന്നു. മുട്ടി വിളിച്ചിട്ടും പ്രതികരണമൊന്നും ഉണ്ടായില്ല. പോലീസ് വാതിൽ പൊളിച്ച് അകത്തുകടന്നപ്പോൾ കുരുക്കുകൾ കഴുത്തിലിടാൻ ഒരുങ്ങുകയായിരുന്നു രാജേഷ്.
തുടർന്ന് ഇരുവരെയും രക്ഷപ്പെടുത്തി കാവൂർ പോലീസിന് കൈമാറി. രാജേഷിന് കൗൺസിലിംഗ് നൽകി വീട്ടിലേക്ക് അയച്ചു. സംഭവവുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റർ ചെയ്തിട്ടില്ല.
Kerala
പാലക്കാട്: മുതുതല കൊടുമുണ്ടയിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ട വാഹനങ്ങൾക്ക് തീയിട്ട ശേഷം യുവാവ് ജീവനൊടുക്കാൻ ശ്രമിച്ചു.
കൊടുമുണ്ട സ്വദേശി ഇബ്രാഹിം എന്ന ബാവയുടെ വാഹനങ്ങൾക്കാണ് എറണാകുളം പറവൂർ സ്വദേശി പ്രേംദാസ് തീയിട്ടത്. ശേഷം പ്രേംദാസ് കഴുത്തറുത്ത് ജീവനൊടുക്കാൻ ശ്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയിലേക്ക് മാറ്റി.
സംഭവത്തിൽ വീടും കാറും ബൈക്കും കത്തി നശിച്ചു. ഇബ്രാഹിമിന്റെ ഭാര്യയും മക്കളും മാത്രമാണ് സംഭവസമയത്ത് വീട്ടിലുണ്ടായിരുന്നത്. പ്രേംദാസിന് ഇബ്രാഹിം ഒരുലക്ഷം രൂപ നൽകാനുണ്ട്. ഇത് നൽകാത്തതിനാലാണ് ഇന്നോവ കാറിന് തീയിട്ടത്.
ഇന്നോവ കാർ, ഒരു സ്കൂട്ടർ എന്നിവ പൂർണമായും കത്തി നശിച്ചു. വീട്ടിലെ ഉപകരണങ്ങളും കത്തി നശിച്ചിട്ടുണ്ട്.
Kerala
കോഴിക്കോട്: സർക്കാർ ദന്തൽ കോളജ് ഹോസ്റ്റലിൽ ജീവനൊടുക്കാൻ ശ്രമിച്ച ഡെന്റൽ പിജി ഒന്നാം വർഷ വിദ്യാർഥിനി അതീവ ഗുരുതരാവസ്ഥയിൽ.
ഹോസ്റ്റലിൽ നിന്നു ക്ലാസിലേക്ക് പോയ സഹപാഠികൾ കൂട്ടുകാരിയെ കാണാതെ അന്വേഷിച്ചപ്പോഴാണ് ഹോസ്റ്റൽ മുറിയിലെ ജനലിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടനെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
ഐസിയുവിലെ വെന്റിലേറ്ററിൽ ചികിത്സയിലാണ്.
Kerala
കോഴിക്കോട്: അധ്യാപകന് ശകാരിച്ചതിന് ജീവനൊടുക്കാന്‍ ശ്രമിച്ച വിദ്യാർഥിയെ പോലീസ് രക്ഷിച്ചു. പ്ലസ് ടു വിദ്യാർഥിയാണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്കാണ് സംഭവം.
സ്കൂളില്‍ നടന്ന ഓണാഘോഷം പരിധി വിട്ടപ്പോള്‍ അധ്യാപകന് വഴക്ക് പറഞ്ഞിരുന്നു. ഇതിന് പിന്നാലെ വിദ്യാർഥി സ്കൂളില്‍ നിന്ന് ഇറങ്ങിയോടി. കൂട്ടുകാരെ വിളിച്ച് ജീവനൊടുക്കാന്‍ പോവുകയാണെന്ന് പറഞ്ഞു. അവര്‍ അധ്യാപകരെ വിവരമറിയിച്ചു.
അധ്യാപകര്‍ ഉടന്‍ വടകര പോലീസില്‍ വിവരമറിയിച്ചു. മൊബൈല്‍ ടവര്‍ പരിശോധിച്ച് ഇരിങ്ങല്‍ ഭാഗത്താണ് വിദ്യാർഥിയുടെ ലൊക്കേഷനെന്ന് കണ്ടെത്തി. പോലീസെത്തുമ്പോള്‍ റെയില്‍വേ പാളത്തിന് സമീപം നില്‍ക്കുകയായിരുന്നു വിദ്യാര്‍ഥി. പിന്തിരിപ്പിക്കാന് പോലീസ് ശ്രമിച്ചെങ്കിലും വഴങ്ങിയില്ല.
പോലീസ് അടുത്തേക്ക് ചെന്നപ്പോഴേക്കും വിദ്യാർഥി പാളത്തിലൂടെ കോഴിക്കോട് ഭാഗത്തേക്ക് ഓടി. തുടര്‍ന്ന് കളരിപ്പാടത്തുവച്ച് ട്രെയിൻ വരുന്നതിനിടെ പോലീസ് കുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു. പോലീസ് സ്റ്റേഷനില്‍ എത്തിച്ച വിദ്യാർഥിയെ രക്ഷിതാക്കൾക്കൊപ്പം വിട്ടയച്ചു.